കേളകം: ആറളം ശലഭ സങ്കേതത്തിലെ കാട്ടാന ആരോരുമറിയാതെ രാത്രിയിൽ
മതിൽ ചാടി നാട്ടിലിറങ്ങി കൃഷിയിടത്തിൽ വിലസി. ഫെബ്രുവരി 22 ഞായറാഴച രാത്രി
12 മണിയോടെയാണ് ആറളം ശലഭ സങ്കേതത്തിലെ കാട്ടാന കൃഷിയിടങ്ങളുടെ അതിർത്തിയ ലുള്ള ആനമതിൽ ചാടിക്കടന്ന് കാട്ടാന നാട്ടിൽ ഇറങ്ങിയത്.
കേളകം പഞ്ചായത്തിലെ വളയംചാലിനു സമീപം പൂക്കുണ്ടിലാണ്
കാട്ടാന ആനമതിൽ ചാടിക്കടന്ന് കൃഷിയിടത്തിലിറങ്ങിയത്. ശലഭ സങ്കേതത്തിൽ അതിർത്തിയിലുള്ള
ചീങ്കണ്ണി പുഴ മുറിച്ചു കടന്ന് ശേഷമാണ്
ആനമതിൽ ചാടിക്കടന്ന്, കൃഷിയിടത്തിലെത്തിയത്.
നാട്ടുകാർ ബഹളം കൂട്ടിയപ്പോൾ ഇരുട്ടിലേക്ക് മറഞ്ഞു.
വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും
നാട്ടുകാർ പ്രതിഷേധിച്ചു. ശലഭ സങ്കേതമാക്കിയതിന് ശേഷമുള്ള ആദ്യ മതിൽ ചാട്ടമാണിത്. മുൻപും പല തവണ കാട്ടാനകൾ മതിൽ ചാടിയിട്ടുണ്ട്.
The 'wild elephant' in the 'Shalabha' sanctuary























